Monday, October 29, 2012

ആമുഖം


                         ആമുഖം             
നമ്മുടെ മണ്ണും ജലവും വായുവും മലിനമായിക്കൊണ്ടിരിക്കുന്നു. തെരുവോരങ്ങള്‍ മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ട് നിറയുന്നു. അത് നീക്കം ചെയ്ത് സംസ്കരിക്കപ്പെടേണ്ടതാണ് എന്ന ബോധം നമുക്കുണ്ടാകണം. ഇതിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇതിന്റെ ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയിക്കുന്നില്ല. മാലിന്യസംസ്കരണം ഇവരുടെ മാത്രം ജോലിയാണെന്ന് നമ്മള്‍ കരുതുന്നു. തുടര്‍ന്ന് നമ്മള്‍ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നു. ഇപ്പോള്‍ നമ്മള്‍ പുഴകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും മാലിന്യങ്ങള്‍ തള്ളുന്നു. ഇത് തുടരുന്നതോടെ നമുക്ക് കുടിക്കാന്‍ ജലം കിട്ടാതെ വരും. ഈ പ്രകൃതി വിഭവങ്ങള്‍ നമ്മള്‍ മാത്രം ഉപയോഗിച്ചാല്‍ പോര. ഒരു പുതു തലമുറയ്ക്ക് കൂടി അത് കരുതിവയ്ക്കണം. മാത്രമല്ല പരിസരവും നമ്മുടെ ജീവിതത്തേ നിര്‍ണിക്കുന്ന ഘടകമാണ്. അതും മാലിന്യമുക്തമാകണം. അതിന് അവ അന്യന്റെ പരിസരത്തോ പൊതുലസ്ഥലങ്ങളിലോ നിക്ഷേപിക്കരുത്. വിശാലമായ അര്‍ത്ഥത്തില്‍ അതെല്ലാം നമ്മുടെ പരിസരമാണ്. മാലിന്യനിവാരണത്തിന് ഗവണ്‍മെന്റും മുന്‍കൈയെടുക്കേണ്ടതാണ്. നാട്ടുകാരുടേയും ഗവണ്‍മെന്റിന്റേയും പൂര്‍ണമായ സഹകരണത്തോടെ മാത്രമേ കേരളത്തേ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാന്‍ സാധിക്കുകയുള്ളു.
വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍വിളിച്ച് കൂവിയിട്ടുള്ളത്. കോടികള്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമല്ല വികസനം മാലിന്യവിമുക്തമായ തെരുവുകളും വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കുന്നില്ല. വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമാണ്.
ഫ്ലാറ്റില്ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ കേരളത്തില്‍ കുറവാണ്. ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികള്‍ നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
തിരൂര്‍പുഴയില്‍ ഒരു ദിവസം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതോടെയാണ് തിരൂര്‍പുഴയിലെ മാലിന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. പരിസര നിവാസികള്‍ കൂടാതെ അടുത്തുള്ള ഹോട്ടലുകള്‍, ആശുപത്രികള്‍, അറവുശാലകള്‍ വ്യവസായങ്ങള്‍ എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ പുഴ വഹിച്ചുകൊണ്ടു വരുന്നു. ഇത് ഒഴുകിപ്പോയിരുന്നത് കടലിലേക്കായിരുന്നു. എന്നാല്‍ കൂട്ടായി ഓവര്‍ കം ബ്രിഡ്ജ് വന്നതോടെ വേനല്‍ക്കാലത്ത് ഷട്ടറിടും. അത് വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുത്തി വെള്ളം കെട്ടിക്കിടക്കും. അതോടൊപ്പം മാലിന്യങ്ങളും. ഇത് കുറേക്കാലമായി തുടങ്ങിയിട്ട്. അപ്പോള്‍ ഉണ്ടായിരുന്ന മാലിന്യങ്ങളൊക്കെ കുറേക്കഴിഞ്ഞപ്പോള്‍ അടിഞ്ഞു. കൂടാതെ രാസവസ്തുക്കളും. അത് പുഴ വിഷമയമാകാന്‍ കാരണമായി. പുഴ വിഷമായത് അവിടത്തെ ആളുകളെ വലച്ചു. അവരുടെ സമരങ്ങളുടെ ഷട്ടര്‍ താല്‍ക്കാലികമായി തുറന്നു. അത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതിന് കാരണമായി. അതോടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഇളകി പുഴയില്‍ വ്യാപിച്ചു. പുഴയില്‍ മാലിന്യങ്ങള്‍ കൂടി. ആ സമയത്ത് പുഴയില്‍ നിന്ന് മീന്‍ പിടിച്ചവര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ന്ന് ഷട്ടര്‍ വീണ്ടും പൂട്ടി. ഈ പ്രശ്നത്തോടെ ഇതൊരു ചര്‍ച്ചാവിഷയമായി. പുഴയിലെ മാലിന്യങ്ങളെ പറ്റി അന്വേഷിക്കാന്‍ R.D.O.യും S.I.യും മാധ്യമ പ്രവര്‍ത്തകരും കൂടി ഒരു യാത്ര നടത്തി. അതുകൂടാതെ അവര്‍ പുഴയിലെ വെള്ളം പരിശോധിച്ചു. ഇതില്‍ നിന്നെല്ലാം മനസ്സിലായത് പുഴയ്ക്കടുത്തുള്ള വ്യവസായങ്ങളില്‍ നിന്ന് വരുന്ന മെര്‍ക്കുറി, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായ രാസവസ്തുക്കള്‍ പുഴയില്‍ കലര്‍ന്നിട്ടുണ്ട്. മാത്രമല്ല, ആശുപത്രികളില്‍ നിന്ന് വരുന്ന വിസര്‍ജ്ജ്യവസ്തുക്കള്‍ ജലത്തില്‍ കലര്‍ന്നിട്ടുണ്ട്. ഇത് നമ്മുടെ ദഹന വ്യവസ്ഥയേ ബാധിക്കുന്നു. മെര്‍ക്കുറി നമ്മുടെ ശരീരത്തില്‍ കലര്‍ന്നാല്‍ അത് തലച്ചോറിനെ ബാധിക്കും. ഇത്തരം മാലിന്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ ഇ-മാലിന്യങ്ങളും ചേര്‍ന്നിരിക്കുന്നു. ഇതെല്ലാം സംസ്കരിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കേണ്ടതാണ്.

No comments:

Post a Comment